2009, നവംബർ 6, വെള്ളിയാഴ്‌ച

വേളാങ്കണ്ണി യാത്ര (തുടര്‍ച്ച)

റൂമിനോട് ചേര്ന്നു തന്നെ പാചകപ്പുര.. അപ്പന്‍ ആള് മിടുക്കന്‍ തന്നെ.. ഇത്ര ദൂരം താണ്ടി ദേവാലയത്തില്‍ എത്തിയത് കഞ്ഞി വെക്കാന്‍.. മാതാവേ എന്ടപ്പനോട് പൊറുക്കണേ.. എന്നൊരു പ്രാര്ത്ഥന ഞാന്‍ മനസ്സില്‍ ചൊല്ലി. ഉപ്പുവെള്ളത്തില്‍ ഒരു കുളിക്കും ഇത്തിരി വിശ്രമത്തിനും ശേഷം പുറത്തേക്കിറങ്ങി.. സമയം ആറുമണി കഴിഞ്ഞിരിക്കുന്നു.. എന്നാലും ചൂടിനു കുറവൊന്നും ഇല്ല.. നേരെ പള്ളിയിലേക്ക്, പള്ളിക്ക് പുറത്തു പൂമാല, മെഴുക് തിരി, ആള്‍രൂപം തുടങ്ങി എല്ലാവിധ വഴിപാടു സാധങ്ങളും വില്‍ക്കുന്നവരുടെ വാക്പോരാട്ടത്തില്‍ ജയിച്ചത്‌ അപ്പനാണോ എന്നറിയില്ലാ, എന്തായാലും അവിടത്തെ പ്രധാന വഴിപാടായ പൂമാലകള്‍ അഞ്ചാറെണ്ണംഅപ്പന്റെ കൈ യിലായി..

ദൈവാലയതിനകം ശെരിക്കും മറ്റൊരു ലോകം തന്നെ.. പുറത്തുള്ള വില പെശലുകളും ബഹളങ്ങളും ഒന്നുമില്ലാത്ത ശാന്തമായ കുളിര്‍മയേറിയ ഒരിടം.. മനസ്സിലെ പാപ ഭാരങ്ങള്‍ എല്ലാം ഇറക്കി വെക്കുന്നവര്‍, നിശംബ്ദമായി കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അനെകര്‍ക്കിടയില്‍ ഞങ്ങളും അലിഞ്ഞു.. ഏറെ നേരത്തിനു ശേഷം വഴിപാടായി ലഭിച്ച ഒരു മുഴം മുല്ലപ്പൂ മാലയുമായി പള്ളിക്ക് പുറത്തിറങ്ങുമ്പോള്‍ കാറ്റ്‌ അടങ്ങിയ കടല്‍ പോലെ മനസ്സും ശാന്തമായിരുന്നു..


ഇനി കടല്‍ക്കരയിലേക്ക്‌.. ഇരുട്ടിയിരിക്കുന്നു.. എന്നാലും കല്‍ക്കരയിലെക്കുള്ള പാതക്കിരുവശവുമുള്ള കളിപ്പാട്ട കടകളില്‍ തിരക്കിനു ഒട്ടും കുറവില്ല..

ഇവിടെ എന്നും പെരുന്നാള്‍ പോലെയാണ്.. അമ്മ പൊതു വിജ്ഞാനം വിളമ്പി., തീരത്തു കടകളില്‍ നല്ല മുഴുത്ത മീനുകള്‍ വറുത്തു വെച്ചിരിക്കുന്നു.. എല്ലാത്തിനും മുകളില്‍ നല്ല മുന്തിരിങ്ങാ വലിപ്പമുള്ള ഈച്ചകള്‍ പാറി നടക്കുന്നുമുണ്ട്.. ഒരു പൊറോട്ട കടയില്‍ അത്ഭുത ദൃശ്യം കണ്ടു പൊറോട്ട ഒരാള്‍ നിന്നു പരത്തുന്നു.. അയാള്‍ നില്ക്കുന്ന ഇടതു നിന്നും പൊറോട്ട ചുടുന്ന ആളിന്റെ അടുത്തേക്ക് ഒരു പത്തടിയെന്കിലും അകലം ഉണ്ടാവും.. അവര്കിടയില്‍ നിരത്തി തൂക്കിയിരിക്കുന്ന അനേകം ട്യൂബ് ലൈറ്റുകള്‍.. പരത്തിക്കഴിഞ്ഞ പൊറോട്ട അയാള്‍ വായുവിലൂടെ ഒരു തളിക എറിയുന്നത് പോലെ ഒരൊറ്റ ഏറു.. അതാ പൊറോട്ട തൂങ്ങിക്കിടക്കുന്ന ട്യൂബ് ലൈറ്റ് കല്‍ക്കിടയിലൂടെ കൃത്യമായി ചുടുന്ന ആളിന്റെ കയ്യില്‍ ലണ്ട് ചെയ്യുന്നു.. എറിഞ്ഞു കഴിഞ്ഞ പൊറോട്ട യെപ്പറ്റി ഒരു വേവലാതിയും ഇല്ലാതെ അയാള്‍ അടുത്ത പൊറോട്ട പരതിതുടങ്ങുന്നു.. അല്ഭുതതാല്‍ പകുതി പൊളിഞ്ഞ കാഴ്ചക്കാരന്റെ വായില്‍ ചവച്ചു പകുതിയാക്കിയ പൊറോട്ട!.. രാത്രി ആയതിനാല്‍ കടലില്‍ കുളിക്കണം എന്നുള്ള ആഗ്രഹം വെറും കാളി കഴുകളില്‍ ഒതുങ്ങി..

പിന്നെ ചന്തയിലേക്ക്. പല വലിപ്പത്തിലും നിറത്തിലും ഒക്കെ ആയി അനേകം ഇനം മീനുകള്‍.. ചെലതിന്റെ ഒക്കെ പേരുകള്‍ അമ്മയും അച്ഛമ്മയുംഅറിയാമായിരുന്നു.. പേരറിയാത്ത നല്ല വലിപ്പമുള്ള ഒരു മീനും പിന്നെ അതിന് വേണ്ട മസാലകല്‍, എണ്ണ, അരി മാറ്റ് പാചക സാമഗ്രികള്‍ ഒക്കെയായി വീണ്ടും റൂമില്‍. ലോഡ്ജില്‍ തന്നെ പാചകത്തിനുള്ള പാത്രങ്ങള്‍ വാടകക്ക് റെഡി ആയിരുന്നു.. കുട്ടികളായ ഞങ്ങളെ വിശ്രമിക്കാന്‍ വിട്ടു മുതിര്‍ന്നവര്‍ പാചകം ചെയ്യാനുള്ള ഒരുക്കമായി.. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നല്ല മൊരിഞ്ഞ മീനിന്റെ മണം ലോഡ്ജില്‍ അലയടിക്കാന്‍ തുടങ്ങി.. ഹാ.. ഇതാണ് രുചി.. നല്ലവണ്ണം മൊരിഞ്ഞ മീനും തുമ്പ പൂ പോലുള്ള ചോറും പിന്നെ അച്ചാറും.. എന്തിനധികം അന്നുവരെ വീട്ടില്‍ കഴിച്ചിട്ടുള്ള എല്ലാ വിഭവങ്ങളെയും പിനതള്ളി രുചി.. വരയ് നിറയെ ഉണ്ടത് കൊണ്ടാവണം കിടന്നപ്പോഴേ ഉറങ്ങി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....